ദേശീയ ധനസമാഹരണ പദ്ധതിയിലൂടെ 2022-2025 കാലത്ത് വിറ്റഴിക്കുന്ന ആസ്തികളുടെ വിവരം ധനമന്ത്രി നിർമലാ സീതാരാമൻ പുറത്തുവിട്ടതിൽ 26,700 കിലോമീറ്റർ റോഡും ഉൾപ്പെടും. 12 മന്ത്രാലയങ്ങൾക്കുകീഴിലുള്ള ഇരുപതിലധികം ആസ്തികളാണ് വിൽക്കുക.
നാല് വർഷത്തെ ആസ്തിവിൽപ്പന ഇങ്ങനെ:
റോഡുകൾ: 1,60,200 കോടി. 27 ശതമാനം. ആകെ 1,21,155 കിലോമീറ്റർ റോഡാണ് സ്വകാര്യമേഖലയ്ക്ക് കൈമാറുക. ഇതിന്റെ 22 ശതമാനം നാല് വർഷത്തിനകം. ദക്ഷിണേന്ത്യയിൽ 28 മേഖലകളിലായി 1931 കിലോമീറ്റർ. കേരളത്തിലില്ല.
റെയിൽവേ (1,52,496 കോടി): 400 റെയിൽവേ സ്റ്റേഷനുകൾ, 90 യാത്രാവണ്ടികൾ, കൊങ്കൺ റെയിൽവേയുടെ 741 കിലോമീറ്റർ, 15 റെയിൽവേ സ്റ്റേഡിയങ്ങളും തിരഞ്ഞെടുത്ത റെയിൽവേ കോളനികളും. മൊത്തം ആസ്തിവിൽപ്പനയുടെ 26 ശതമാനം.
വ്യോമയാനം: 25 വിമാനത്താവളങ്ങൾ. 20,782 കോടി സമാഹരിക്കും. 18 ശതമാനം. കോഴിക്കോട് വിമാനത്താവളത്തിനു പുറമേ കോയമ്പത്തൂർ, ചെന്നൈ, തിരുപ്പതി എന്നിവയും ഉൾപ്പെടും.
സ്റ്റേഡിയം: രണ്ട് ദേശീയ സ്റ്റേഡിയങ്ങളും രണ്ട് പ്രാദേശിക സ്റ്റേഡിയങ്ങളും. 11,450 കോടി. ഡൽഹി ജവഹർ ലാൽ നെഹ്രു സ്റ്റേഡിയം ഇതിൽ ഉൾപ്പെടും.
ടെലികോം-35,100 കോടി. വെയർഹൗസിങ്-28,900 കോടി. ഊർജവിതരണ മേഖല-45,200 കോടി. ഖനനം-28,747 കോടി. ഊർജോത്പാദനമേഖല-39,832 കോടി. പ്രകൃതിവാതക പൈപ്പ്‌ലൈൻ-24,462 കോടി. തുറമുഖം-12,828 കോടി. പ്രോഡക്ട് പൈപ്പ്‌ലൈൻ, മറ്റുള്ളവ-22,504 കോടി. അർബൻ റിയൽ എസ്റ്റേറ്റ്- 15,000 കോടി. റോഡ്, റെയിൽവേ, ഊർജം, എണ്ണ-വാതക പൈപ്പ്‌ലൈൻ, ടെലികോം മേഖലകൾമാത്രം ഇതിൽ 83 ശതമാനവും വരും. ഈ വർഷംമാത്രം ഇതിന്റെ 15 ശതമാനം-0.88 ലക്ഷം കോടി സമാഹരിക്കും. ആദ്യവർഷം 88190 കോടി, രണ്ടാംവർഷം 1,62,422 കോടി, മൂന്നാംവർഷം-1,79,544 കോടി, നാലാംവർഷം 1,67,345 കോടി എന്ന കണക്കിലാണിത്.