മുഖ്യമന്ത്രി പിണറായി വിജയൻ മകള്‍ വീണാ വിജയന്റെ ബിസിനസ് കാര്യങ്ങൾക്കായി പ്രോട്ടോക്കോൾ ലംഘിച്ചെന്ന് സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ്. പ്രോട്ടോക്കോൾ പാലിക്കാതെയാണ് ഷാർജ ഭരണാധികാരിയെ തിരുവനന്തപുരത്ത് എത്തിച്ചത്. മുൻമന്ത്രി കെ.ടി.ജലീല്‍ പറയുന്നതുപോലെ നിസാരമായ കാര്യമല്ല നടന്നത്. സുരക്ഷാ പ്രശ്നമുണ്ടാകുന്ന വിധമാണ് കാര്യങ്ങൾ നടന്നതെന്നും സ്വപ്ന പറഞ്ഞു.
2017 സെപ്റ്റംബറിൽ ഷാർജ ഭരണാധികാരി എത്തിയപ്പോൾ ക്ലിഫ് ഹൗസിലെ അടച്ചിട്ട മുറിയിൽ ചർച്ച നടത്തിയെന്ന് സ്വപ്ന സുരേഷ് നേരത്തേ ആരോപിച്ചിരുന്നു. പിണറായിയുടെ മകൾക്ക് ഷാർജയിൽ ബിസിനസ് തുടങ്ങുന്നതിനെക്കുറിച്ചായിരുന്നു ചർച്ചയെന്നും. ചർച്ചയിൽ നളിനി നെറ്റോയും എം.ശിവശങ്കറും പങ്കെടുത്തുവെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു.